Sunday, August 30, 2020

ചുള്ളിക്കാട് എരിയുമ്പോൾ

 പ്രായം 

വട്ടമെത്തുന്നതിനു മുൻപേ 

മൃത്യുവില്ലെങ്കിൽ 

ചിന്തയൊടുങ്ങിയില്ലെങ്കിൽ 

എഴുപതിന്റെ പടിവാതുക്കൽ 

തലതല്ലി ചത്തോളാം എന്ന് 

അയാൾ, 

കാലത്തിനു മുൻപേ 

നടക്കുന്നൊരു 

നിഷാദൻ, ഒരു നിഷേധി 

പറഞ്ഞു... 

അതുകേട്ടു 

വിഹ്വലമായ മനസ്സോടെ 

എന്റെ പ്രായം 

പിന്നിലേക്കിഴഞ്ഞു തുടങ്ങി...


അമ്മയുടെ 

ഗർഭപാത്രത്തിലേക്കെത്താൻ 

എനിക്കിനി ദൂരം 

ഒരുകാതം മാത്രം!


പോക്കുവെയിൽ നിഴൽപോലെ 

പിന്നാലെയുണ്ട്...!


No comments:

Post a Comment

തോണിക്കാരിയിൽ പെയ്ത മഴ

  മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു മുട്ടികൂടിയിരിക്കട്ടെ? തോണിയിൽ കേറി പരാശരൻ ചോദിച്ചു, “അക്കരെയെത്താൻ തിടുക്കമില്ല മഴക്കോളുണ്ട് കണ്ടില്ലേ മ...