ആകാശഗംഗയിലെ
പർണ്ണകുടീരത്തിന്നരികെ
ഒരു മായാമാലിനീനദിക്കരയിൽ
വച്ചാണ് ശകുന്തളയും ദുഷ്യന്തനും
രണ്ടു കാർമേഘങ്ങളായി
കണ്ടുമുട്ടിയതും
പ്രണയ പാരമ്യത്തിന്റെ
ക്ളൈമാക്സിൽ ആൺമേഘം
പെൺമേഘത്തിനു
ഒരു പ്രണയമോതിരം
ഓർമ്മക്കായ്
കൊടുത്തതും.
ശേഷം അയാൾ പെയ്തൊഴിഞ്ഞു
അങ്ങ് താഴെ
ഭൂമിയുടെ
താഴ്വാരങ്ങളുടെ
പച്ചപ്പുകളുടെ
ആകർഷണവലയത്തിലേക്ക്
കുതിച്ചു കുതിച്ചൊഴുകി.
കാമുകൻ തേച്ചുപോയതിന്റെ
ഓർമയിൽ
അവളാ മുദ്രമോതിരം
സൂക്ഷിച്ചുവച്ചു.
വല്ലപ്പോഴും പെയ്തൊഴിയുന്ന
ഏകാന്തതയുടെ ഇടവേളകളിൽ
തുരുമ്പെടുത്ത തേപ്പുപെട്ടി
തുറന്നവൾ
ആ മോതിരം
എടുത്തണിയാറുണ്ട്.
പക്ഷെ, തന്നതാരെന്നു
അവൾ
മറന്നു പോയിരിക്കുന്നു.
Awesome!👏👏👏
ReplyDelete